ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മരെ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ലോഖണ്ഡെയെ അഹല്യനഗറിൽനിന്നും വാഗ്മരെയെ പൂനയിൽനിന്നുമാണ് പിടികൂടിയത്. 24 മണിക്കൂറിനിടെ രാജ്യത്തെ 14 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പേരെ ഡൽഹി കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടു.
ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്. ഒട്ടേറെ എൻടിഎ ഓഫീസർമാർ സിബിഐയുടെ നിരീക്ഷണത്തിലാണ്.